വടക്കുനോക്കി യന്ത്രം ..ഒറ്റപ്പാലം റീമേക് !!!
വടക്കുനോക്കി യന്ത്രം ..ഒറ്റപ്പാലം റീമേക് !!! ജനുവരി 22, 2015
http://www.jamal-photography.in/
ഒപിയിലെ ഇന്നത്തെ അവസാന ആള് .. ഇരുപത്തിയഞ്ച് വയസു മാത്രം പ്രായമുള്ള കുലീനയായ സ്ത്രീ.. സഹോദരന്റെ കൂടെ ആണ് വരവ്.
ഇടക്കിടെ തല കറങ്ങി വീഴുന്നു..ബോധം പോവുന്നു ..തല വേദന..ക്ഷീണം..ഇതൊക്കെയാണ് പ്രശ്നം..എന്റെ അടുത്ത് വരുന്ന പല രോഗികളുടെയും പ്രശ്നങ്ങള്‍ ഇതൊക്കെ തന്നെ ആണ്..കഴിഞ്ഞ നാല് വര്‍ഷമായി എത്ര തല കറക്കങ്ങള്‍..ക്ഷീണങ്ങള്‍...എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ഒരു സാധാരണ രോഗി..
"എന്തെങ്ങിലും മാനസിക സമ്മര്‍ദത്തില്‍ ആണോ ഇപ്പോള്‍? "എന്റെ പതിവ് ചോദ്യം..
പ്രതീക്ഷിച്ചതിലും വേഗത്തില്‍ വന്നു മറുപടി..
"ഭര്‍ത്താവുമായി ചെറിയ ചെറിയ പ്രശങ്ങള്‍"...
"എന്താ ഈ ചെറിയ ചെറിയ പ്രശങ്ങള്‍?" ഞാന്‍ ലാഘവത്തോടെ ചോദിച്ചു..
തുടര്‍ന്ന് അങ്ങോട്ട് ഞാന്‍ കേട്ട ഈ ചെറിയ ചെറിയ പ്രശനങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രം എന്ന ഫിലിം കണ്ടുകൊണ്ടിരിക്കുകയാണോ ഞാന്‍ എന്ന് വരെ തോന്നിപ്പോയി ...
കല്യാണം കഴിഞ്ഞു പത്തു വര്‍ഷം ആയി. 15 വയസില്‍ ആയിരുന്നു അത്. എട്ടും പൊട്ടും തിരിയാത്ത പ്രായം. വീട്ടിലെ ഓമനക്കുട്ടി ആയിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു..കഠിനമായ സംശയ രോഗി. ..എന്തിനും ഏതിനും സംശയം...മധുവിധു കാലം മുതലേ ഭാര്യയെ നിരീക്ഷിക്കാന്‍ കട്ടിലിനു അടിയില്‍ ഒളിച്ചിരിക്കല്‍, ഭാര്യാ പിതാവും ഭാര്യയും തമ്മില്‍ ഉള്ള സ്നേഹത്തില്‍ സംശയം, സ്വന്തം അനിയനും ഭാര്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടോ എന്ന് സംശയം, (ഈ സംശയത്തിന്റെ പേരില്‍ അനിയന് പെട്ടന്ന് ഗള്‍ഫില്‍ ജോലി ശരിപ്പെടുത്തി അങ്ങേര് കൊണ്ട് പോയി) , വെറും 6 വയസു പ്രായം ഉള്ള സ്വന്തം മകനെ ഭാര്യയുടെ കൂടെ രാത്രി ഉറങ്ങാന്‍ വിടാന്‍ സംശയം... ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ ഫോണിലൂടെ ഒരു പുരുഷ ശബ്ദം എവിടന്നെങ്ങിലും കേട്ടാല്‍ പിന്നെ തെറി വിളി...ഓരോ ദിവസവും ഫോണ്‍ ചെയ്യുമ്പോള്‍ വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുന്നു...ഫോണ്‍ ചെയ്യുമ്പോള്‍ സുഖമാണോ എന്ന് അയാള്‍ ചോദിക്കും..സുഖം ആണെന്ന് അവര്‍ വെറും വാക്ക് പറഞ്ഞാല്‍ ഞാന്‍ ഇവിടെ കെടന്നു കഷ്ടപ്പെടുമ്പോള്‍ നീ അവിടെ കെടന്നു സുഖിക്കെടീ എന്ന് പറഞ്ഞു ചീത്ത !!!
ഇത്ര ഒക്കെ ആയിട്ടും ഇതൊന്നും അവര്‍ സ്വന്തം വീട്ടില്‍ പോലും അറിയിച്ചിരുന്നില്ല.. പത്തു വര്‍ഷം സഹിച്ചു മാനസിക സമ്മര്‍ദം മൂലം രോഗി ആയപ്പോള്‍ ആണ് അവര്‍ പുറത്തു പറയുന്നത്..ഭര്‍ത്താവിന്റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വിചിത്രം,,," അവന് കുട്ടിക്കാലം മുതല്ക്കേ ഇങ്ങനെ ആണ്..ഒരു പെണ്ണ് കെട്ടിയാല്‍ ശരിയാവും എന്നായിരുന്നു ഞങ്ങള്‍ടെ പ്രതീക്ഷ എന്ന് !!!!
ഇത് വായിക്കുന്ന എല്ലാ രക്ഷിതാക്കളും ഒരു നിമിഷം ഓര്‍ക്കുക..ജന്മം കൊടുത്ത നിങ്ങള്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചു നടക്കാത്ത കാര്യം പുതുതായി വരുന്ന ഒരു പെണ്‍കുട്ടി ശരിയാക്കി എടുക്കും എന്ന് വിചാരിക്കുന്നത് ശുദ്ധ അബദ്ധം ആണ്. ദയവു ചെയ്തു ഇത്തരം പരീക്ഷണങ്ങള്‍ നടത്തരുത്.. സ്വന്തം പെണ്മക്കളെ മറ്റാരെങ്ങിലും ഇത്തരം ഒരു പരീക്ഷണത്തിന് വിധേയരാക്കുന്നത് ഒന്ന് ഓര്‍ത്തു നോക്കൂ..
വീടിനു അടുത്തുള്ള ഒരു നാട്ടു പ്രമാണിയോട് ഇവര്‍ ചോദിച്ചു..ഞാന്‍ എന്ത് ചെയ്യണം...എനിക്ക് ഇനി സഹിക്കാന്‍ വയ്യ എന്ന്..അപ്പോള്‍ കിട്ടിയ രസകരമായ മറുപടി.." നീ പത്തു വര്‍ഷം ക്ഷമിചില്ലേ..ഒരു പത്തു വര്‍ഷം കൂടി ക്ഷമിക്കു,,,ചെലപ്പോള്‍ അവന് നന്നാവും എന്ന് !!!!!
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ തന്നെ അവര്‍ കരഞ്ഞു തളര്‍ന്നു..എന്ത് പറയണം എന്ന് അറിയാതെ ഞാനും നിശബ്ദനായി കേട്ടിരുന്നു.. ആ സ്ത്രീയുടെ ഒരു ദുര്‍വിധി ഓര്‍ത്തു സങ്കടം തോന്നി.. ഇത്ര കാലം ചുമന്ന ഈ ഭാരം എന്റെ മുന്നില്‍ ഒന്ന് ഇറക്കി വെച്ചപ്പഴെ അവരുടെ മുഖത്ത് വല്ലാത്ത ഒരു ആശ്വാസം കണ്ടു..എന്റെ അര മണിക്കൂര്‍ ഒരു നഷ്ടമായി തോന്നിയതെ ഇല്ല..
പ്രിയ സുഹൃത്തുക്കളെ.. ആര്ക്കെങ്ങിലും സ്വന്തം ഭാര്യയെ ഇത്തരത്തില്‍ സംശയം തോന്നുന്നെങ്കില്‍ കുഴപ്പം ഭാര്യക്ക് അല്ല,,,നിങ്ങള്‍ക്ക് തന്നെ ആണ്.. വളരെ പ്രാധാന്യത്തോടെ ചികിത്സക്ക് വിധേയനാവേണ്ട അസുഖം ആണ് സംശയ രോഗം.. ചികിത്സിച്ചു മാറ്റാവുന്ന അസുഖം ആണ് താനും..രണ്ടു കുടുംബങ്ങള്‍ കലങ്ങുന്നതിനു മുന്നേ ചികിത്സ തുടങ്ങുകയും വേണം..
ഞാന്‍ ഇത് ടൈപ്പ് ചെയ്യുമ്പോളും അയാള്‍ ഫോണിലൂടെ തന്റെ വിക്രിയകള്‍ തുടര്ന്ന്കൊണ്ടിരിക്കുകയാവും..!
ഒപിയിലെ ഇന്നത്തെ അവസാന ആള് .. ഇരുപത്തിയഞ്ച് വയസു മാത്രം പ്രായമുള്ള കുലീനയായ സ്ത്രീ.. സഹോദരന്റെ കൂടെ ആണ് വരവ്.
ഇടക്കിടെ തല കറങ്ങി വീഴുന്നു..ബോധം പോവുന്നു ..തല വേദന..ക്ഷീണം..ഇതൊക്കെയാണ് പ്രശ്നം..എന്റെ അടുത്ത് വരുന്ന പല രോഗികളുടെയും പ്രശ്നങ്ങള്‍ ഇതൊക്കെ തന്നെ ആണ്..കഴിഞ്ഞ നാല് വര്‍ഷമായി എത്ര തല കറക്കങ്ങള്‍..ക്ഷീണങ്ങള്‍...എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ഒരു സാധാരണ രോഗി..
"എന്തെങ്ങിലും മാനസിക സമ്മര്‍ദത്തില്‍ ആണോ ഇപ്പോള്‍? "എന്റെ പതിവ് ചോദ്യം..
പ്രതീക്ഷിച്ചതിലും വേഗത്തില്‍ വന്നു മറുപടി..
"ഭര്‍ത്താവുമായി ചെറിയ ചെറിയ പ്രശങ്ങള്‍"...
"എന്താ ഈ ചെറിയ ചെറിയ പ്രശങ്ങള്‍?" ഞാന്‍ ലാഘവത്തോടെ ചോദിച്ചു..
തുടര്‍ന്ന് അങ്ങോട്ട് ഞാന്‍ കേട്ട ഈ ചെറിയ ചെറിയ പ്രശനങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രം എന്ന ഫിലിം കണ്ടുകൊണ്ടിരിക്കുകയാണോ ഞാന്‍ എന്ന് വരെ തോന്നിപ്പോയി ...
കല്യാണം കഴിഞ്ഞു പത്തു വര്‍ഷം ആയി. 15 വയസില്‍ ആയിരുന്നു അത്. എട്ടും പൊട്ടും തിരിയാത്ത പ്രായം. വീട്ടിലെ ഓമനക്കുട്ടി ആയിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു..കഠിനമായ സംശയ രോഗി. ..എന്തിനും ഏതിനും സംശയം...മധുവിധു കാലം മുതലേ ഭാര്യയെ നിരീക്ഷിക്കാന്‍ കട്ടിലിനു അടിയില്‍ ഒളിച്ചിരിക്കല്‍, ഭാര്യാ പിതാവും ഭാര്യയും തമ്മില്‍ ഉള്ള സ്നേഹത്തില്‍ സംശയം, സ്വന്തം അനിയനും ഭാര്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടോ എന്ന് സംശയം, (ഈ സംശയത്തിന്റെ പേരില്‍ അനിയന് പെട്ടന്ന് ഗള്‍ഫില്‍ ജോലി ശരിപ്പെടുത്തി അങ്ങേര് കൊണ്ട് പോയി) , വെറും 6 വയസു പ്രായം ഉള്ള സ്വന്തം മകനെ ഭാര്യയുടെ കൂടെ രാത്രി ഉറങ്ങാന്‍ വിടാന്‍ സംശയം... ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ ഫോണിലൂടെ ഒരു പുരുഷ ശബ്ദം എവിടന്നെങ്ങിലും കേട്ടാല്‍ പിന്നെ തെറി വിളി...ഓരോ ദിവസവും ഫോണ്‍ ചെയ്യുമ്പോള്‍ വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുന്നു...ഫോണ്‍ ചെയ്യുമ്പോള്‍ സുഖമാണോ എന്ന് അയാള്‍ ചോദിക്കും..സുഖം ആണെന്ന് അവര്‍ വെറും വാക്ക് പറഞ്ഞാല്‍ ഞാന്‍ ഇവിടെ കെടന്നു കഷ്ടപ്പെടുമ്പോള്‍ നീ അവിടെ കെടന്നു സുഖിക്കെടീ എന്ന് പറഞ്ഞു ചീത്ത !!!
ഇത്ര ഒക്കെ ആയിട്ടും ഇതൊന്നും അവര്‍ സ്വന്തം വീട്ടില്‍ പോലും അറിയിച്ചിരുന്നില്ല.. പത്തു വര്‍ഷം സഹിച്ചു മാനസിക സമ്മര്‍ദം മൂലം രോഗി ആയപ്പോള്‍ ആണ് അവര്‍ പുറത്തു പറയുന്നത്..ഭര്‍ത്താവിന്റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വിചിത്രം,,," അവന് കുട്ടിക്കാലം മുതല്ക്കേ ഇങ്ങനെ ആണ്..ഒരു പെണ്ണ് കെട്ടിയാല്‍ ശരിയാവും എന്നായിരുന്നു ഞങ്ങള്‍ടെ പ്രതീക്ഷ എന്ന് !!!!
ഇത് വായിക്കുന്ന എല്ലാ രക്ഷിതാക്കളും ഒരു നിമിഷം ഓര്‍ക്കുക..ജന്മം കൊടുത്ത നിങ്ങള്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചു നടക്കാത്ത കാര്യം പുതുതായി വരുന്ന ഒരു പെണ്‍കുട്ടി ശരിയാക്കി എടുക്കും എന്ന് വിചാരിക്കുന്നത് ശുദ്ധ അബദ്ധം ആണ്. ദയവു ചെയ്തു ഇത്തരം പരീക്ഷണങ്ങള്‍ നടത്തരുത്.. സ്വന്തം പെണ്മക്കളെ മറ്റാരെങ്ങിലും ഇത്തരം ഒരു പരീക്ഷണത്തിന് വിധേയരാക്കുന്നത് ഒന്ന് ഓര്‍ത്തു നോക്കൂ..
വീടിനു അടുത്തുള്ള ഒരു നാട്ടു പ്രമാണിയോട് ഇവര്‍ ചോദിച്ചു..ഞാന്‍ എന്ത് ചെയ്യണം...എനിക്ക് ഇനി സഹിക്കാന്‍ വയ്യ എന്ന്..അപ്പോള്‍ കിട്ടിയ രസകരമായ മറുപടി.." നീ പത്തു വര്‍ഷം ക്ഷമിചില്ലേ..ഒരു പത്തു വര്‍ഷം കൂടി ക്ഷമിക്കു,,,ചെലപ്പോള്‍ അവന് നന്നാവും എന്ന് !!!!!
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ തന്നെ അവര്‍ കരഞ്ഞു തളര്‍ന്നു..എന്ത് പറയണം എന്ന് അറിയാതെ ഞാനും നിശബ്ദനായി കേട്ടിരുന്നു.. ആ സ്ത്രീയുടെ ഒരു ദുര്‍വിധി ഓര്‍ത്തു സങ്കടം തോന്നി.. ഇത്ര കാലം ചുമന്ന ഈ ഭാരം എന്റെ മുന്നില്‍ ഒന്ന് ഇറക്കി വെച്ചപ്പഴെ അവരുടെ മുഖത്ത് വല്ലാത്ത ഒരു ആശ്വാസം കണ്ടു..എന്റെ അര മണിക്കൂര്‍ ഒരു നഷ്ടമായി തോന്നിയതെ ഇല്ല..
പ്രിയ സുഹൃത്തുക്കളെ.. ആര്ക്കെങ്ങിലും സ്വന്തം ഭാര്യയെ ഇത്തരത്തില്‍ സംശയം തോന്നുന്നെങ്കില്‍ കുഴപ്പം ഭാര്യക്ക് അല്ല,,,നിങ്ങള്‍ക്ക് തന്നെ ആണ്.. വളരെ പ്രാധാന്യത്തോടെ ചികിത്സക്ക് വിധേയനാവേണ്ട അസുഖം ആണ് സംശയ രോഗം.. ചികിത്സിച്ചു മാറ്റാവുന്ന അസുഖം ആണ് താനും..രണ്ടു കുടുംബങ്ങള്‍ കലങ്ങുന്നതിനു മുന്നേ ചികിത്സ തുടങ്ങുകയും വേണം..
ഞാന്‍ ഇത് ടൈപ്പ് ചെയ്യുമ്പോളും അയാള്‍ ഫോണിലൂടെ തന്റെ വിക്രിയകള്‍ തുടര്ന്ന്കൊണ്ടിരിക്കുകയാവും..!
http://www.jamal-photography.in/
ഒപിയില്‍ വന്ന ചെറുപ്പക്കാരി....ക്ഷീണം , കുഴയ്ക്കു, തളര്‍ച്ച , തലവേദന , തല കറക്കം...ടെന്‍ഷന്‍ വല്ലതും ഉണ്ടോ എന്ന് ചോദിയ്ക്കാന്‍ ഞാന്‍ നാവു വളച്ചപ്പോഴേക്കും ദാ വരുന്നു ഞാന്‍ ചോദിക്കാത്ത എന്റെ ചോദ്യത്തിനുള്ള മറുപടി...
"ടെന്‍ഷന്‍ ഒന്നും ഇല്ല എനിക്ക്.."
ഹേ...കടുവയെ പിടിച്ച കിടുവ ..!! ഞാന്‍ ഒന്ന് ഞെട്ടി..
"ടെന്‍ഷന്‍ ഉണ്ടായാല്‍ ഇതൊക്കെ ഉണ്ടാവും എന്ന് എങ്ങനെ മനസിലായി?" ആകാംഷയോടെ ഞാന്‍ ചോദിച്ചു..
"അതല്ല..സാറിന്റെ തന്നെ ഒരു രോഗി ആണ് എന്നോട് പറഞ്ഞത് "
"എന്ത്?" ഞാന്‍ അത്ഭുതപ്പെട്ടു..
"ഇങ്ങനെ ഒക്കെ ജമാല്‍ ഡോക്ടറുടെ അടുത്ത് പോയി പറഞ്ഞാല്‍ ടെന്‍ഷന്‍ നു ഉള്ള മരുന്ന് എഴുതി തരും..അപ്പൊ ആദ്യമേ പറഞ്ഞേക്ക് ടെന്‍ഷന്‍ ഇല്ല എന്ന് " !!!!
എന്റെ സീറ്റില്‍ നിന്ന് ഞാന്‍ താഴെ വീഴാതിരിക്കാന്‍ മേശയില്‍ പിടിച്ചു ഇരുന്നു !!! അടവുകള്‍ ഒക്കെ ഒന്ന് മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചു !!!
=================================================================================
മറ്റൊരു ആശുപത്രിയില്‍ നിന്ന് സ്വമേധയാ ഡിസ്ചാര്‍ജ് ചോദിച്ചു വാങ്ങി വന്നിരിക്കുകയാണ് അയാള്‍ ..
എന്താ പ്രശ്നം? ഞാന്‍ .............ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു പനി കാരണം..
ഇപ്പൊ പനി ഉണ്ടോ?
ഇല്ല...
പിന്നെ എന്തിനാ പോന്നത്?
അല്ല സാറേ..നാട്ടില്‍ ഇത് വരെ പറഞ്ഞു കേട്ടില്ലാത്ത ഒരു പനിയുടെ പേര് പറഞ്ഞു അവര്‍ എന്നെ പേടിപ്പിച്ചു..അങ്ങനെ ചെയ്യാന്‍ പാടുണ്ടോ...എനിക്ക് മാത്രം മറ്റെങ്ങും ഇല്ലാത്ത ഒരു പനി.!!
"എന്ത് പനി എന്നാ അവര്‍ പറഞ്ഞത്??"
അത്..അത്...ശരിക്കും എനിക്ക് ആ പേര് ഓര്മ കിട്ടുന്നില്ലല്ലോ..ശ്ശെ..അയാള്‍ തല ചൊറിഞ്ഞു..
ഡങ്കി പനി, മലാറിയ പനി, ട്യ്ഫോയിട് പനി....ഇതില്‍ വല്ലതും ആണോ? ഞാന്‍ ചോദിച്ചു..
അല്ല അല്ല..
ഹോ പിന്നെ എന്ത് പനി??
ഹാ പിടി കിട്ടി പിടി കിട്ടി...പനിയുടെ പേര് പിടികിട്ടി..റാംജി റാവിലെ ജനാര്ധനെനെ പോലെ അയാള്‍ പറഞ്ഞു..
എന്താ എന്താ??? എനിക്കും ആകാംഷ ആയി
വയര്‍ലെസ്സ് പനി വയര്‍ലെസ്സ് പനി !!!!!
വയര്‍ലെസ്സ് പനി എന്നൊരു പനി ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല...വൈറല്‍ പനി ആണോ ഉദേശിച്ചേ?
ആ വയലെസ്സ് അല്ല വൈറല്‍ പനി തന്നെ...!!!
വീണ്ടും എന്റെ കസേര വിറച്ചു..!!!!
വൈറല്‍ പനി എന്നാല്‍ സാധാരണ ജലദോഷപ്പനി എന്നാ അര്‍ഥം..മരുന്ന് കഴിച്ചില്ലെങ്ങില് പോലും മാറുന്ന നിസ്സാര പനി..
ഇത്തവണ അയാള്‍ ഞെട്ടി..ഒരു ജാള്യം മുഖത്ത് പ്രകടമായി..
എന്നാ പിന്നെ അത് മനുഷ്യന്മാര്ക്ക് മനസിലാവുന്ന പോലെ പറയണ്ടേ..വെറുതെ ആളെ ഇട്ടു കുരങ്ങു കളിപ്പിക്കാ !!!
നിങ്ങള്‍ എന്നെയും ഒരു വലിയ പാഠം പഠിപ്പിചിരിക്കുന്നു..നന്ദി സുഹൃത്തേ നന്ദി...===========================================================================
1
ഒപിയില്‍ വന്ന ചെറുപ്പക്കാരി....ക്ഷീണം , കുഴയ്ക്കു, തളര്‍ച്ച , തലവേദന , തല കറക്കം...ടെന്‍ഷന്‍ വല്ലതും ഉണ്ടോ എന്ന് ചോദിയ്ക്കാന്‍ ഞാന്‍ നാവു വളച്ചപ്പോഴേക്കും ദാ വരുന്നു ഞാന്‍ ചോദിക്കാത്ത എന്റെ ചോദ്യത്തിനുള്ള മറുപടി...
"ടെന്‍ഷന്‍ ഒന്നും ഇല്ല എനിക്ക്.."
ഹേ...കടുവയെ പിടിച്ച കിടുവ ..!! ഞാന്‍ ഒന്ന് ഞെട്ടി..
"ടെന്‍ഷന്‍ ഉണ്ടായാല്‍ ഇതൊക്കെ ഉണ്ടാവും എന്ന് എങ്ങനെ മനസിലായി?" ആകാംഷയോടെ ഞാന്‍ ചോദിച്ചു..
"അതല്ല..സാറിന്റെ തന്നെ ഒരു രോഗി ആണ് എന്നോട് പറഞ്ഞത് "
"എന്ത്?" ഞാന്‍ അത്ഭുതപ്പെട്ടു..
"ഇങ്ങനെ ഒക്കെ ജമാല്‍ ഡോക്ടറുടെ അടുത്ത് പോയി പറഞ്ഞാല്‍ ടെന്‍ഷന്‍ നു ഉള്ള മരുന്ന് എഴുതി തരും..അപ്പൊ ആദ്യമേ പറഞ്ഞേക്ക് ടെന്‍ഷന്‍ ഇല്ല എന്ന് " !!!!
എന്റെ സീറ്റില്‍ നിന്ന് ഞാന്‍ താഴെ വീഴാതിരിക്കാന്‍ മേശയില്‍ പിടിച്ചു ഇരുന്നു !!! അടവുകള്‍ ഒക്കെ ഒന്ന് മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചു !!!
=================================================================================
2
മറ്റൊരു ആശുപത്രിയില്‍ നിന്ന് സ്വമേധയാ ഡിസ്ചാര്‍ജ് ചോദിച്ചു വാങ്ങി വന്നിരിക്കുകയാണ് അയാള്‍ ..
എന്താ പ്രശ്നം? ഞാന്‍ .............ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു പനി കാരണം..
ഇപ്പൊ പനി ഉണ്ടോ?
ഇല്ല...
പിന്നെ എന്തിനാ പോന്നത്?
അല്ല സാറേ..നാട്ടില്‍ ഇത് വരെ പറഞ്ഞു കേട്ടില്ലാത്ത ഒരു പനിയുടെ പേര് പറഞ്ഞു അവര്‍ എന്നെ പേടിപ്പിച്ചു..അങ്ങനെ ചെയ്യാന്‍ പാടുണ്ടോ...എനിക്ക് മാത്രം മറ്റെങ്ങും ഇല്ലാത്ത ഒരു പനി.!!
"എന്ത് പനി എന്നാ അവര്‍ പറഞ്ഞത്??"
അത്..അത്...ശരിക്കും എനിക്ക് ആ പേര് ഓര്മ കിട്ടുന്നില്ലല്ലോ..ശ്ശെ..അയാള്‍ തല ചൊറിഞ്ഞു..
ഡങ്കി പനി, മലാറിയ പനി, ട്യ്ഫോയിട് പനി....ഇതില്‍ വല്ലതും ആണോ? ഞാന്‍ ചോദിച്ചു..
അല്ല അല്ല..
ഹോ പിന്നെ എന്ത് പനി??
ഹാ പിടി കിട്ടി പിടി കിട്ടി...പനിയുടെ പേര് പിടികിട്ടി..റാംജി റാവിലെ ജനാര്ധനെനെ പോലെ അയാള്‍ പറഞ്ഞു..
എന്താ എന്താ??? എനിക്കും ആകാംഷ ആയി
വയര്‍ലെസ്സ് പനി വയര്‍ലെസ്സ് പനി !!!!!
വയര്‍ലെസ്സ് പനി എന്നൊരു പനി ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല...വൈറല്‍ പനി ആണോ ഉദേശിച്ചേ?
ആ വയലെസ്സ് അല്ല വൈറല്‍ പനി തന്നെ...!!!
വീണ്ടും എന്റെ കസേര വിറച്ചു..!!!!
വൈറല്‍ പനി എന്നാല്‍ സാധാരണ ജലദോഷപ്പനി എന്നാ അര്‍ഥം..മരുന്ന് കഴിച്ചില്ലെങ്ങില് പോലും മാറുന്ന നിസ്സാര പനി..
ഇത്തവണ അയാള്‍ ഞെട്ടി..ഒരു ജാള്യം മുഖത്ത് പ്രകടമായി..
എന്നാ പിന്നെ അത് മനുഷ്യന്മാര്ക്ക് മനസിലാവുന്ന പോലെ പറയണ്ടേ..വെറുതെ ആളെ ഇട്ടു കുരങ്ങു കളിപ്പിക്കാ !!!
നിങ്ങള്‍ എന്നെയും ഒരു വലിയ പാഠം പഠിപ്പിചിരിക്കുന്നു..നന്ദി സുഹൃത്തേ നന്ദി...===========================================================================
http://www.jamal-photography.in/
മഴക്കാല രോഗങ്ങളെ അറിയാം ....പ്രതിരോധിക്കാം ....
കൊടും വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിന്റെ കുളിർമയിലേക്ക് പ്രവേശിക്കുമ്പോൾ കൂടെ വന്നേക്കാവുന്ന ചില രോഗങ്ങളെകുറിച്ച് മനസിലാക്കി ശ്രദ്ധയോടെ ഇരുന്നാൽ കാര്യമായ അസുഖങ്ങൾ ഇല്ലാതെ മഴക്കാലം കഴിച്ചു കൂട്ടാവുന്നതാണ് .. നിസ്സാരമെന്നു കരുതുന്ന ചില മുന്‍ കരുതലുകളിലൂടെ പല മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കാം എന്നതാണ് വാസ്തവം.
വയറിളക്ക ഛർദ്ദി രോഗങ്ങൾ ആണ് മഴക്കാലത്തെ പ്രധാന വില്ലൻ ...വൈറസ് മൂലവും ബാക്ടീരിയ മൂലവും വയറിളക്ക രോഗങ്ങൾ പിടിപെടാം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യത്തിലെ രോഗാണുക്കൾ കലർന്ന മലിന ജലം നേരിട്ടോ ഈച്ച പോലെയുള്ള ജീവികൾ വഴിയോ ഭക്ഷണ പദാർഥങ്ങളിൽ എത്തി ചേരുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണം.
ഭക്ഷണ വസ്തുക്കൾ നല്ലവണ്ണം കഴുകി ഉപയോഗിക്കുക, ഭദ്രമായി അടച്ചു സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, തുറന്ന സ്ഥലങ്ങളില മല മൂത്ര വിസർജ്ജനം നടത്താതിരിക്കുക തുടങ്ങിയ ചെറിയ മുൻകരുതലുകളിലൂടെ ഒട്ടുമിക്ക വയറിളക്ക രോഗങ്ങളിൽ നിന്നും രക്ഷ നേടാം ..
ഒരു കാലത്ത് അനേകം പേരുടെ മരണത്തിനിടയാക്കുകയും പിന്നീട് മനുഷ്യരുടെ ശുചിത്വ നിലവാരം ഉയർന്നപ്പോൾ അപൂർവ്വമായി മാറുകയും ചെയ്ത കോളറ തന്നെയാണ് ഇവയിൽ ഏറ്റവും അപകടകാരി . പരിസര ശുചിത്വം കുറഞ്ഞ സ്ഥലങ്ങളില ഇപ്പോഴും കോളറ കണ്ടു വരുന്നു, കാര്യമായ പനി ഇല്ലാതെ അതി കഠിനമായ വയറിളക്കവും ഛർദ്ദിയും ആണ് കോളറയുടെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ തക്ക സമയത്ത് നൽകിയില്ലെങ്കിൽ ശരീരത്തിലെ ജലാംശം മുഴുവൻ അതിവേഗം നഷ്ടപ്പെട്ടു മരണം വരെ സംഭവിക്കാം ..
പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു .. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം .. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .
ടൈഫോയിഡ് (Typhoid) ആണ് മഴക്കാല രോഗങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊന്ന്. ടൈഫോയിഡ് രോഗത്തിന് കാരണമായ സാല്‍മോണല്ല രോഗാണു രോഗിയുടെ മലം വഴി പുറം തള്ളപ്പെടുന്നു. ഈ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതിലൂടെയോ ഈച്ച വഴിയോ മറ്റോ ഇവ ഭക്ഷണ വസ്തുക്കളില്‍ എത്തുകയോ ചെയ്താല്‍ അസുഖം പിടിപെടാം. ശക്തമായ പനിക്ക് പുറമേ ഛർദ്ദി ,നേരിയ വയറിളക്കം, ചിലപ്പോള്‍ മലബന്ധം, തലവേദന, ചെറിയ രൂപത്തിലുള്ള ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചുവന്ന നിറത്തിലുള്ള നേരിയ ഒരു തിണര്‍പ്പ് ചില രോഗികളുടെ നെഞ്ചിലും വയര്‍ ഭാഗങ്ങളിലും കാണാറുണ്ട്. പനിയുടെ ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും.. എന്നാല്‍ നാലു അഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു. ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്ങില് ടടൈഫോയിഡ് മൂലം ചെറുകുടലില്‍ കാണപ്പെടുന്ന അള്‍സര്‍ മൂർഛിച്ചു കുടലില്‍ സുഷിരം വീഴലും തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായി ബോധക്കേട് വരെയും സംഭവിക്കാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വയ്ടാല് ( Widal) ടെസ്റ്റ്. എന്നാല്‍ ഈ ടെസ്റ്റ് പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.
വേനല്‍ക്കാലത്തിന്റെ അവസാനത്തിലും മഴക്കാലത്തിന്റെ തുടക്കത്തിലുമായി കാണപ്പെടുന്ന മറ്റൊന്നാണ് മഞ്ഞപ്പിത്തം. hepatitis A വൈറസ് ആണ് ഈ മഴക്കാല മഞ്ഞപിത്തത്തിനു പുറകില്‍. ടൈഫോയിഡ് രോഗാണുക്കള്‍ പകരുന്നതു പോലെ തന്നെയാണ് hepatitis A യും പകരുന്നത്. പനി തന്നെയാണ് തുടക്കത്തില്‍ കാണപ്പെടുന്ന രോഗ ലക്ഷണം..തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഛർദ്ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നു. ഈ സമയത്താണ് മൂത്രവും കണ്ണും മഞ്ഞ നിറമാവുന്നത് ശ്രദ്ധയില്‍ പെടുന്നത്.മഞ്ഞപ്പിത്തം മൂലം ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെടാം. എളുപ്പത്തില്‍ ദഹിക്കാവുന്ന ആഹാരവും ആവശ്യത്തിനു വിശ്രമവും ഈ സമയത്ത് അത്യാവശ്യമാണ്. ഇത്തരം മഞ്ഞപ്പിത്തം പിടിപെട്ട രോഗികള്‍ ആഹാരത്തില്‍ ഉപ്പു ഉപയോഗിക്കാന്‍ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില്‍ നിലനില്ക്കുന്നു.. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്., ഏതാനും ദിവസത്തെ വിശ്രമം കൊണ്ട് കാര്യമായ ചികിത്സ ഒന്നും ഇല്ലാതെ തന്നെ തനിയെ മാറുന്ന അസുഖമാണ് hepatits A.. രക്തത്തിലെ മഞ്ഞപിത്തത്തിന്റെ തോത് പൂര്‍ണമായും നോര്‍മല്‍ ആവാന്‍ ഏതാനും ആഴ്ചകള്‍ തന്നെ വേണ്ടി വന്നേക്കാം. അപൂര്‍വമായി മാത്രമേ ഈ അസുഖം മാരകമാവാറുള്ളൂ.. മഞ്ഞപ്പിത്തത്തിന്റെ കുത്തിവെപ്പ് എന്ന പേരില്‍ സാധാരണ നാം എടുക്കുന്ന കുത്തിവെപ്പ് hepatitis A മൂലം ഉണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് ഉള്ളതല്ല. hepatitis A വൈറസ് നു എതിരെ കുത്തിവെപ്പ് നിലവില്‍ ഉണ്ടെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
പൊതുവേ ജനങ്ങള്‍ വളരെ ഭീതിയോടെ കാണുന്ന ഒരു മഴക്കാല രോഗമാണ് ഡങ്കി പനി. ചില തരം കൊതുകള്‍ ആണ് ഡങ്കി വൈറസിനെ രോഗിയുടെ ശരീരത്തില്‍ നിന്നും മറ്റു ആളുകളിലേക്ക് എത്തിക്കുന്നത്. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകള്‍ പെരുകുന്നത് ഡങ്കി പനി വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. ശക്തമായ പനിയും ശരീര വേദനയുമാണ് ഡങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കടുത്ത തല വേദന, സന്ധി വേദന, കണ്ണിനു പുറകിലെ വേദന എന്നിവയും പ്രധാന ലക്ഷണങ്ങള്‍ ആണ്.. ശരീരത്തില്‍ ചുവന്നു തിണര്‍ത്ത പാടുകളും ചിലപ്പോള്‍ കാണാവുന്നതാണ്.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് (Platelet) ന്റെ അളവ് കുറഞ്ഞു പോവുന്നത് ഡങ്കി പനി പിടിപെട്ട രോഗികളില്‍ സാധാരണയായി കാണപ്പെടുന്നതാണ്.. ഇതേ തുടര്‍ന്ന് തൊലിപ്പുറത്ത് കാണുന്ന ചെറിയ തോതിലുള്ള രക്തസ്രാവത്തിന്റെ പാടുകളും അപൂര്‍വമല്ല. എന്നാല്‍ വായിലും കണ്‍പോളകളിലും കുടലില്‍ നിന്നും രക്തസ്രാവം ഉണ്ടാവാന്‍ തക്കം പ്ലൈറ്റ്ലെറ്റു കൌണ്ട് വളരെ കുറയുന്നത് ഒരു ചെറിയ ശതമാനം ആളുകളില്‍ മാത്രമേ കാണാറുള്ളു.. ഇത്തരം രക്തസ്രാവങ്ങള്‍ കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നതും അടിയന്തിര ചികിത്സ ആവശ്യമുള്ളതുമാണ്.
ഡങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shock syndrome ഭാഗ്യവശാല്‍ അപൂര്‍വ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയില്‍ മികച്ച ചികിത്സ ലഭിച്ചാല്‍ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം..എന്നാല്‍ ഭൂരിഭാഗം ഡങ്കി പനികളും കാര്യമായ ചികിത്സകള്‍ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോര്ടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാല്‍ ഡങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അര്‍ത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലും ആണ് ഡങ്കി പനിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.
മഴക്കാല രോഗങ്ങളില്‍ ഏറ്റവും മാരകമായ ഒന്നാണ് എലിപ്പനി. രോഗാണു വാഹകരായ എലികളുടെ മൂത്രം മലിന ജലത്തിലൂടെയോ നേരിട്ടോ ത്വക്ക് വഴി ശരീരത്തില്‍ കയറുന്നതാണ് രോഗ കാരണം. ശക്തമായ പനി, പേശീ വേദന, തലവേദന, കണ്ണ് ചുവപ്പ് നിറമാവലും സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. രോഗം മൂർഛിക്കുമ്പോള്‍ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞപ്പിത്തം ഉടലെടുക്കുകയും ചെയ്യുന്നു.കണ് പോളക്ക് അകത്തു ഉണ്ടാവുന്ന രക്തസ്രാവവും ഈ സമയത്ത് കാണാവുന്നതാണ്. രക്തത്തിലെ platelet count കുറയുന്നത് ഡങ്കി പനിയിലെ പോലെ തന്നെ എലിപ്പനിയിലും കാണാമെങ്കിലും മറ്റു പ്രാഥമിക രക്ത പരിശോധനയില്‍ നിന്ന് തന്നെ രോഗം വേര്‍തിരിച്ചു അറിയാന്‍ കഴിയും. മദ്യപാനം മൂലം നേരത്തെ തന്നെ കരളിന്റെ പ്രവര്‍ത്തനത്തിന് ചെറിയ തോതിലെങ്കിലും തകരാര്‍ ഉള്ള ആളുകളിലും പേശീ വേദനക്ക് ധാരാളം വേദന സംഹാരി ഗുളികകളും മറ്റും മേല്‍നോട്ടമില്ലാതെ കഴിക്കുന്ന ആളുകളിലും അസുഖം കൂടുതല്‍ സങ്കീര്‍ണം ആവാറാണ് പതിവ്. രോഗം മൂലമുള്ള മരണ നിരക്കും ഇത്തരം ആളുകളില്‍ കൂടുതല്‍ ആണ്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ മാരകമാവാതെ രോഗം നിയന്ത്രണവിധേയമാക്കവുന്നതിനാല് ശരിയായ സമയത്തുള്ള രോഗ നിര്‍ണ്ണയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. മാലിന്യം നിറഞ്ഞ വെള്ളത്തിലും മറ്റും ജോലി ചെയ്യുന്ന കര്‍ഷകരും മുനിസിപാലിറ്റി ജോലിക്കാര്‍ക്കും രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍ ആണ്. മലിന ജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
മറ്റു സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് സാധാരണ ജലദോഷ പനി എന്ന് അറിയപ്പെടുന്ന വൈറല്‍ പനിയുടെ നിരക്ക് കൂടുതല്‍ ആണ്. കാര്യമായ ചികിത്സ ഒന്നും തന്നെ മിക്ക വൈറല്‍ പനികള്‍ക്കും വേണ്ടി വരാറില്ല. എന്നാല്‍ മേല്പറഞ്ഞ ലക്ഷണങ്ങളോട് കൂടിയുള്ള പനി, 4-5 ദിവസത്തിനുമേല്‍ നീണ്ടു നില്ക്കുന്ന പനി എന്നിവയ്ക്ക് വൈദ്യസഹായം തേടാന്‍ മടിക്കരുത്. തുടക്കത്തില്‍ കാണിക്കുന്ന അലംഭാവം ഒരു പക്ഷെ നമ്മുടെ ജീവന് തന്നെ ഭീഷണി ആയേക്കാം.
മഴക്കാല രോഗങ്ങളെ അറിയാം ....പ്രതിരോധിക്കാം ....
കൊടും വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിന്റെ കുളിർമയിലേക്ക് പ്രവേശിക്കുമ്പോൾ കൂടെ വന്നേക്കാവുന്ന ചില രോഗങ്ങളെകുറിച്ച് മനസിലാക്കി ശ്രദ്ധയോടെ ഇരുന്നാൽ കാര്യമായ അസുഖങ്ങൾ ഇല്ലാതെ മഴക്കാലം കഴിച്ചു കൂട്ടാവുന്നതാണ് .. നിസ്സാരമെന്നു കരുതുന്ന ചില മുന്‍ കരുതലുകളിലൂടെ പല മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കാം എന്നതാണ് വാസ്തവം.
വയറിളക്ക ഛർദ്ദി രോഗങ്ങൾ ആണ് മഴക്കാലത്തെ പ്രധാന വില്ലൻ ...വൈറസ് മൂലവും ബാക്ടീരിയ മൂലവും വയറിളക്ക രോഗങ്ങൾ പിടിപെടാം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യത്തിലെ രോഗാണുക്കൾ കലർന്ന മലിന ജലം നേരിട്ടോ ഈച്ച പോലെയുള്ള ജീവികൾ വഴിയോ ഭക്ഷണ പദാർഥങ്ങളിൽ എത്തി ചേരുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണം.
ഭക്ഷണ വസ്തുക്കൾ നല്ലവണ്ണം കഴുകി ഉപയോഗിക്കുക, ഭദ്രമായി അടച്ചു സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, തുറന്ന സ്ഥലങ്ങളില മല മൂത്ര വിസർജ്ജനം നടത്താതിരിക്കുക തുടങ്ങിയ ചെറിയ മുൻകരുതലുകളിലൂടെ ഒട്ടുമിക്ക വയറിളക്ക രോഗങ്ങളിൽ നിന്നും രക്ഷ നേടാം ..
ഒരു കാലത്ത് അനേകം പേരുടെ മരണത്തിനിടയാക്കുകയും പിന്നീട് മനുഷ്യരുടെ ശുചിത്വ നിലവാരം ഉയർന്നപ്പോൾ അപൂർവ്വമായി മാറുകയും ചെയ്ത കോളറ തന്നെയാണ് ഇവയിൽ ഏറ്റവും അപകടകാരി . പരിസര ശുചിത്വം കുറഞ്ഞ സ്ഥലങ്ങളില ഇപ്പോഴും കോളറ കണ്ടു വരുന്നു, കാര്യമായ പനി ഇല്ലാതെ അതി കഠിനമായ വയറിളക്കവും ഛർദ്ദിയും ആണ് കോളറയുടെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ തക്ക സമയത്ത് നൽകിയില്ലെങ്കിൽ ശരീരത്തിലെ ജലാംശം മുഴുവൻ അതിവേഗം നഷ്ടപ്പെട്ടു മരണം വരെ സംഭവിക്കാം ..
പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു .. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം .. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .
ടൈഫോയിഡ് (Typhoid) ആണ് മഴക്കാല രോഗങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊന്ന്. ടൈഫോയിഡ് രോഗത്തിന് കാരണമായ സാല്‍മോണല്ല രോഗാണു രോഗിയുടെ മലം വഴി പുറം തള്ളപ്പെടുന്നു. ഈ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതിലൂടെയോ ഈച്ച വഴിയോ മറ്റോ ഇവ ഭക്ഷണ വസ്തുക്കളില്‍ എത്തുകയോ ചെയ്താല്‍ അസുഖം പിടിപെടാം. ശക്തമായ പനിക്ക് പുറമേ ഛർദ്ദി ,നേരിയ വയറിളക്കം, ചിലപ്പോള്‍ മലബന്ധം, തലവേദന, ചെറിയ രൂപത്തിലുള്ള ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചുവന്ന നിറത്തിലുള്ള നേരിയ ഒരു തിണര്‍പ്പ് ചില രോഗികളുടെ നെഞ്ചിലും വയര്‍ ഭാഗങ്ങളിലും കാണാറുണ്ട്. പനിയുടെ ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും.. എന്നാല്‍ നാലു അഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു. ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്ങില് ടടൈഫോയിഡ് മൂലം ചെറുകുടലില്‍ കാണപ്പെടുന്ന അള്‍സര്‍ മൂർഛിച്ചു കുടലില്‍ സുഷിരം വീഴലും തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായി ബോധക്കേട് വരെയും സംഭവിക്കാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വയ്ടാല് ( Widal) ടെസ്റ്റ്. എന്നാല്‍ ഈ ടെസ്റ്റ് പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.
വേനല്‍ക്കാലത്തിന്റെ അവസാനത്തിലും മഴക്കാലത്തിന്റെ തുടക്കത്തിലുമായി കാണപ്പെടുന്ന മറ്റൊന്നാണ് മഞ്ഞപ്പിത്തം. hepatitis A വൈറസ് ആണ് ഈ മഴക്കാല മഞ്ഞപിത്തത്തിനു പുറകില്‍. ടൈഫോയിഡ് രോഗാണുക്കള്‍ പകരുന്നതു പോലെ തന്നെയാണ് hepatitis A യും പകരുന്നത്. പനി തന്നെയാണ് തുടക്കത്തില്‍ കാണപ്പെടുന്ന രോഗ ലക്ഷണം..തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഛർദ്ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നു. ഈ സമയത്താണ് മൂത്രവും കണ്ണും മഞ്ഞ നിറമാവുന്നത് ശ്രദ്ധയില്‍ പെടുന്നത്.മഞ്ഞപ്പിത്തം മൂലം ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെടാം. എളുപ്പത്തില്‍ ദഹിക്കാവുന്ന ആഹാരവും ആവശ്യത്തിനു വിശ്രമവും ഈ സമയത്ത് അത്യാവശ്യമാണ്. ഇത്തരം മഞ്ഞപ്പിത്തം പിടിപെട്ട രോഗികള്‍ ആഹാരത്തില്‍ ഉപ്പു ഉപയോഗിക്കാന്‍ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില്‍ നിലനില്ക്കുന്നു.. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്., ഏതാനും ദിവസത്തെ വിശ്രമം കൊണ്ട് കാര്യമായ ചികിത്സ ഒന്നും ഇല്ലാതെ തന്നെ തനിയെ മാറുന്ന അസുഖമാണ് hepatits A.. രക്തത്തിലെ മഞ്ഞപിത്തത്തിന്റെ തോത് പൂര്‍ണമായും നോര്‍മല്‍ ആവാന്‍ ഏതാനും ആഴ്ചകള്‍ തന്നെ വേണ്ടി വന്നേക്കാം. അപൂര്‍വമായി മാത്രമേ ഈ അസുഖം മാരകമാവാറുള്ളൂ.. മഞ്ഞപ്പിത്തത്തിന്റെ കുത്തിവെപ്പ് എന്ന പേരില്‍ സാധാരണ നാം എടുക്കുന്ന കുത്തിവെപ്പ് hepatitis A മൂലം ഉണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് ഉള്ളതല്ല. hepatitis A വൈറസ് നു എതിരെ കുത്തിവെപ്പ് നിലവില്‍ ഉണ്ടെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
പൊതുവേ ജനങ്ങള്‍ വളരെ ഭീതിയോടെ കാണുന്ന ഒരു മഴക്കാല രോഗമാണ് ഡങ്കി പനി. ചില തരം കൊതുകള്‍ ആണ് ഡങ്കി വൈറസിനെ രോഗിയുടെ ശരീരത്തില്‍ നിന്നും മറ്റു ആളുകളിലേക്ക് എത്തിക്കുന്നത്. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകള്‍ പെരുകുന്നത് ഡങ്കി പനി വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. ശക്തമായ പനിയും ശരീര വേദനയുമാണ് ഡങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കടുത്ത തല വേദന, സന്ധി വേദന, കണ്ണിനു പുറകിലെ വേദന എന്നിവയും പ്രധാന ലക്ഷണങ്ങള്‍ ആണ്.. ശരീരത്തില്‍ ചുവന്നു തിണര്‍ത്ത പാടുകളും ചിലപ്പോള്‍ കാണാവുന്നതാണ്.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് (Platelet) ന്റെ അളവ് കുറഞ്ഞു പോവുന്നത് ഡങ്കി പനി പിടിപെട്ട രോഗികളില്‍ സാധാരണയായി കാണപ്പെടുന്നതാണ്.. ഇതേ തുടര്‍ന്ന് തൊലിപ്പുറത്ത് കാണുന്ന ചെറിയ തോതിലുള്ള രക്തസ്രാവത്തിന്റെ പാടുകളും അപൂര്‍വമല്ല. എന്നാല്‍ വായിലും കണ്‍പോളകളിലും കുടലില്‍ നിന്നും രക്തസ്രാവം ഉണ്ടാവാന്‍ തക്കം പ്ലൈറ്റ്ലെറ്റു കൌണ്ട് വളരെ കുറയുന്നത് ഒരു ചെറിയ ശതമാനം ആളുകളില്‍ മാത്രമേ കാണാറുള്ളു.. ഇത്തരം രക്തസ്രാവങ്ങള്‍ കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നതും അടിയന്തിര ചികിത്സ ആവശ്യമുള്ളതുമാണ്.
ഡങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shock syndrome ഭാഗ്യവശാല്‍ അപൂര്‍വ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയില്‍ മികച്ച ചികിത്സ ലഭിച്ചാല്‍ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം..എന്നാല്‍ ഭൂരിഭാഗം ഡങ്കി പനികളും കാര്യമായ ചികിത്സകള്‍ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോര്ടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാല്‍ ഡങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അര്‍ത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലും ആണ് ഡങ്കി പനിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.
മഴക്കാല രോഗങ്ങളില്‍ ഏറ്റവും മാരകമായ ഒന്നാണ് എലിപ്പനി. രോഗാണു വാഹകരായ എലികളുടെ മൂത്രം മലിന ജലത്തിലൂടെയോ നേരിട്ടോ ത്വക്ക് വഴി ശരീരത്തില്‍ കയറുന്നതാണ് രോഗ കാരണം. ശക്തമായ പനി, പേശീ വേദന, തലവേദന, കണ്ണ് ചുവപ്പ് നിറമാവലും സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. രോഗം മൂർഛിക്കുമ്പോള്‍ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞപ്പിത്തം ഉടലെടുക്കുകയും ചെയ്യുന്നു.കണ് പോളക്ക് അകത്തു ഉണ്ടാവുന്ന രക്തസ്രാവവും ഈ സമയത്ത് കാണാവുന്നതാണ്. രക്തത്തിലെ platelet count കുറയുന്നത് ഡങ്കി പനിയിലെ പോലെ തന്നെ എലിപ്പനിയിലും കാണാമെങ്കിലും മറ്റു പ്രാഥമിക രക്ത പരിശോധനയില്‍ നിന്ന് തന്നെ രോഗം വേര്‍തിരിച്ചു അറിയാന്‍ കഴിയും. മദ്യപാനം മൂലം നേരത്തെ തന്നെ കരളിന്റെ പ്രവര്‍ത്തനത്തിന് ചെറിയ തോതിലെങ്കിലും തകരാര്‍ ഉള്ള ആളുകളിലും പേശീ വേദനക്ക് ധാരാളം വേദന സംഹാരി ഗുളികകളും മറ്റും മേല്‍നോട്ടമില്ലാതെ കഴിക്കുന്ന ആളുകളിലും അസുഖം കൂടുതല്‍ സങ്കീര്‍ണം ആവാറാണ് പതിവ്. രോഗം മൂലമുള്ള മരണ നിരക്കും ഇത്തരം ആളുകളില്‍ കൂടുതല്‍ ആണ്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ മാരകമാവാതെ രോഗം നിയന്ത്രണവിധേയമാക്കവുന്നതിനാല് ശരിയായ സമയത്തുള്ള രോഗ നിര്‍ണ്ണയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. മാലിന്യം നിറഞ്ഞ വെള്ളത്തിലും മറ്റും ജോലി ചെയ്യുന്ന കര്‍ഷകരും മുനിസിപാലിറ്റി ജോലിക്കാര്‍ക്കും രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍ ആണ്. മലിന ജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
മറ്റു സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് സാധാരണ ജലദോഷ പനി എന്ന് അറിയപ്പെടുന്ന വൈറല്‍ പനിയുടെ നിരക്ക് കൂടുതല്‍ ആണ്. കാര്യമായ ചികിത്സ ഒന്നും തന്നെ മിക്ക വൈറല്‍ പനികള്‍ക്കും വേണ്ടി വരാറില്ല. എന്നാല്‍ മേല്പറഞ്ഞ ലക്ഷണങ്ങളോട് കൂടിയുള്ള പനി, 4-5 ദിവസത്തിനുമേല്‍ നീണ്ടു നില്ക്കുന്ന പനി എന്നിവയ്ക്ക് വൈദ്യസഹായം തേടാന്‍ മടിക്കരുത്. തുടക്കത്തില്‍ കാണിക്കുന്ന അലംഭാവം ഒരു പക്ഷെ നമ്മുടെ ജീവന് തന്നെ ഭീഷണി ആയേക്കാം.
Dr.Jamal.T.M,
MBBS,MD
Valluvanad hospital.
http://www.jamal-photography.in/
8.May.2014
============
ഉച്ചക്ക് ടിവി തുറന്നപ്പോള്‍ ഒരു ചാനലില്‍ ഡോക്ടറുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം..തലവേദനയെ കുറിച്ചാണ്.. ശ്രോതാക്കളുടെയും ആന്ഗര് ചെയ്യുന്ന ലേഡി യുടെയും സംശയങ്ങള്‍ക്കുള്ള മറുപടിയും ഒപ്പം തലച്ചോറിലെ സര്‍ജറി കള്‍ക്കുള്ള പുതിയ രീതികളെ കുറിചുള്ള വിശദീകരണവും ഡോക്ടര്‍ നല്കുന്നു
അടുത്ത കാളര്‍ ലൈനില്‍ ഉണ്ട്..
എന്താണ് സംശയം ചോദിച്ചോളൂ..ഡോക്ടര്‍ ശ്രധാലുവായി ..
ഒരു സ്ത്രീ ആണ് ലൈനില്‍,,." ഡോക്ടര്‍, എനിക്ക് കുറേ നാളായി ഭയങ്കര തലവേദന..തലയ്ക്കു ആകെ ഒരു പെരുപ്പും കനവും..തല വേദന വരുമ്പോള്‍ ശരീരം ആകെകുഴയുന്നു..മേലോട്ടുക്കും ആകെ ഒരു പൊരിച്ചില്...
ഒരു ജനറല്‍ പ്രാക്ടീഷനറോ ഫിസിഷ്യനോ ന്യൂരോലോജിസ്ടോ ഒരു ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും ഇത്തരം ഒരു തലവേദന കാണാതിരിക്കില്ല..
ഉടന്‍ തന്നെ ഡോക്ടറുടെ ചോദ്യം.."മൈഗ്രൈന്‍ തല വേദന ആണോ??"
പ്രതീക്ഷിച്ച മറുപടി തന്നെ ഉടനെ വന്നു
"ആവോ എന്ത് തലവേദന ആണെന്ന് അറിയില്ല..അത് അറിയാനാ ഡോക്ടറെ വിളിച്ചത്."
ചമ്മല് മറക്കാനുള്ള ഡോക്ടറുടെ ശ്രമം അത്രക്കങ്ങു ഏറ്റില്ല..അവസാനം മണിക്കൂറുകളോളം കുത്തി കുത്തി ഫോണ്‍ വിളിച്ച രോഗിക്കുള്ള ഡോക്ടറുടെ വിദഗ്ദോപദേശം വന്നു." നിങ്ങള്‍ ഒരു കാര്യം ചെയ്യു..ഒരു ന്യൂരോലോജിസ്റ്റ് നെയോ ഒരു ന്യൂറോ സര്‍ജനെയോ ഉടനെ കാണുക..ഈ മാതിരി തല വേദന ഒന്നും വച്ചോണ്ടിരിക്കാന്‍ പറ്റില്ല.." !!!
പാവം സ്ത്രീ...ആരായി?? വെറും ശശി അല്ല പാലാരിവട്ടം ശശി..!!!
എന്റെ ഡോക്ടര്‍ സുഹൃത്തിനോട് ഒരു ചോദ്യം..പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ നേരത്തെ എഴുതി കൊടുത്തു ആങ്കര്‍ നെ കൊണ്ട് ചോദിപ്പിച്ചു ഭംഗിയായി പരിപാടി അവതരിപ്പിച്ചു അങ്ങ് അവസാനിപ്പിക്കാമായിരുന്നില്ലേ?? ഇത്തരം ഒരു പ്രോഗ്രാം ചെയ്യുമ്പോള്‍ സര്‍വ സാദാരണ ആയി കാണാറുള്ള തല വേദനകളെ കുറിച്ച് ഒരു ചെറിയ ഐഡിയ എങ്കിലും വേണ്ടേ?? ഫോണിലൂടെ കേട്ട് ചികില്സിക്കാവുന്ന അസുഖം ആണോ തലവേദന? പിന്നെ എന്തിനു ഈ പൊട്ടത്തരത്തിനു നിന്ന് കൊടുത്തു?
സഹോദരിയോടും ഉണ്ട് ഒരു ചോദ്യം..ഈ ഫോണ്‍ ചെയ്യാന്‍ മേനക്കെടുത്തിയ സമയത്തിന്റെ പകുതി പോരെ അടുത്തുള്ള ഒരു നല്ല ഡോക്ടറെ കണ്ടു ശരിയായ ചികിത്സ തേടാന്‍? അതല്ല സ്വന്തം ശബ്ദം ടിവിയില്‍ കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ട് വിളിച്ചതായിരുന്നേല് വല്ല പാട്ട് പരിപാടിയിലെക്കോ ഡാന്‍സ് പരിപാടിയിലെക്കോ ഒക്കെ വിളിക്കാമായിരുന്നില്ലേ?
http://www.jamal-photography.in/
28.3.2014
===============
ഒപിയില്‍ സ്ഥിരമായി വരാറുള്ള ഒരു സ്ത്രീ..എന്നും തലവേദനയും കൂടിയ ബിപി യും ഉറക്കമില്ലായ്മയും ആയിരുന്നു അവരുടെ പ്രശ്നങ്ങള്‍...നിങ്ങള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദം ഉണ്ട് എന്ന് ഞാന്‍ പറയുമ്പോള്‍ അവര്‍ താഴേക്ക് നോക്കി നേര്‍ത്ത ചിരി ചിരിക്കും..എന്താണെന്നു അറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല..
28.3.2014
===============
ഒപിയില്‍ സ്ഥിരമായി വരാറുള്ള ഒരു സ്ത്രീ..എന്നും തലവേദനയും കൂടിയ ബിപി യും ഉറക്കമില്ലായ്മയും ആയിരുന്നു അവരുടെ പ്രശ്നങ്ങള്‍...നിങ്ങള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദം ഉണ്ട് എന്ന് ഞാന്‍ പറയുമ്പോള്‍ അവര്‍ താഴേക്ക് നോക്കി നേര്‍ത്ത ചിരി ചിരിക്കും..എന്താണെന്നു അറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല..
ഇത്തവണ അവര്‍ കൂടുതല്‍ സന്തോഷവതിയാണ്.. വേഷത്തിലും രൂപത്തിലും ആകെ ഒരു മാറ്റം..പതിവിനു വിപരീതമായി ഇന്നു ഭര്‍ത്താവ് കൂടെ ഉണ്ട്.. അയളെ കാണിക്കാന്‍ ആണ് ഇത്തവണ വന്നിരിക്കുന്നത്.. അദ്ദേഹം ഒരു പ്രമേഹ രോഗി ആണ്.. സൌദിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ലീവ്നു വന്നിരിക്കുകയാണ്. അയാള്‍ക്കും ഭാര്യക്കുള്ള പ്രശ്നങ്ങള്‍ തന്നെ..ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ...
പരിശോധനക്കിടയില്‍ അയാള്‍ പതുകെ പറഞ്ഞു..ഞാന്‍ തളര്‍ന്നു ഡോക്ടര്‍.. ശാരീരികമായും മാനസികമായും.. ലൈംഗിക ശേഷി തീരെ നഷ്ടപ്പെട്ടു..ആകെ നിരാശനാണ്..
ഒന്നും അല്ല ഡോക്ടര്‍..എന്റെ കുട്ടികളുടെ കാര്യങ്ങള്‍ എനിക്ക് ശരിക്ക് നോക്കാന്‍ കഴിഞ്ഞിട്ടില്ല..എന്റെ സാനിധ്യം വേണ്ട കാലത്ത് അവര്‍ക്ക് അത് കിട്ടിയിട്ടില്ല..അയാള്‍ ചെറുതായി ഒന്ന് വിതുമ്പി..
അതൊക്കെ വല്യ കഥ ആണ് ഡോക്ടര്‍..ഞങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി പിരിഞ്ഞിട്ടു..അതിനു ശേഷം ഇപ്പോള്‍ ആണ് ഒന്നിക്കുന്നത്..അപ്പോഴേക്കും ഇവര്‍ ആകെ തളര്‍ന്നു പോയി..ഇനി ഗള്‍ഫിലേക്ക് വിടുന്നില്ല..ഇനി വിട്ടാലും ഞാന്‍ കൂടെ പോവും.. ഞങ്ങള്‍ക്ക് ഒന്ന് ശരിക്ക് ജീവിക്കണം..
അയാളുടെ ജീവിതത്തിലേക്ക് അല്‍പ്പം കൂടെ ഞാന്‍ ഇറങ്ങി ചെന്നപ്പോള്‍ കേട്ട കഥ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു...ജീവിതത്തില്‍ ചെയ്ത മഹത്തായ ഒരു പുണ്യത്തിനു അയാള്‍ക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെ ആയിരുന്നു..
ഭര്‍ത്താവ് അപകടത്തില്‍ മരിച്ചപ്പോള്‍ സൌദിയില്‍ ഒറ്റപ്പെട്ടു പോയ ഒരു ശ്രീലങ്കന്‍ യുവതി ദാരിദ്ര്യം കാരണം സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമം നടത്തുന്നത് ഒരു സുഹൃത്ത് വഴി അറിഞ്ഞ അയാളുടെ മനസ് അസ്വസ്ഥമായി..പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ അയാള്‍ ആ കുട്ടിയെ സന്തം താമസ സ്ഥലത്തേക്ക് കൊണ്ട് വന്നു...കുട്ടിക്ക് വേണ്ട എല്ലാ രേഖകളും അറബികളുടെ കാലു പിടിച്ചും ഓഫീസുകള്‍ കേറി നിരങ്ങിയും ഒരു വിധം ഒപ്പിച്ചെടുത്തു.
ഇതിനിടെ ഭര്‍ത്താവ് ചതിചെങ്കിലും നിശ്ചയ ധാര്ദ്യത്തോടെ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കും എന്ന് ഭാര്യ പ്രതിക്ഞ്ഞ ചെയ്തു..വളരെ കഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തി ...2 പെണ്മക്കളെ കല്യാണം ചെയ്തു അയച്ചു..അതോടെ ജീവിതത്തിലെ ഒറ്റപ്പെടല്‍ അവര്‍ അനുഭവിച്ചു തുടങ്ങി...
ഭര്‍ത്താവിന്റെ സാമീപ്യം തനിക്കു അത്യാവശ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു...
പിന്നീട് ഭര്‍ത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി..അങ്ങനെ സൗദി യില്‍ എത്തി...ശ്രീലങ്കന്‍ കുട്ടിയുടെ കാര്യം അയാള്‍ക്ക് പറഞ്ഞുകൊടുത്ത സുഹൃത്തിനെ അവിടെ വച്ചു അവര്‍ കണ്ടുമുട്ടി...സംഭവങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട അവര്‍ കുറ്റബോധത്തിന്റെ പടുകുഴിയില്‍ ചെന്ന് വീണു. നഷ്ടപ്പെടുത്തിയ ജീവിതത്തെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു.. തളര്‍ന്നു അവശനായ ഭര്‍ത്താവിനെ കണ്ടു പിടിച്ചു...ദത്തു പുത്രനെ സ്വന്തം മകനായി അംഗീകരിച്ചു...ശിഷ്ട ജീവിതം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുമെന്ന് ഉറച്ച തീരുമാനം എടുത്തു...
"ഇത്ര കടുത്ത പ്രതിസന്ധികളിലും തളരാതെ താന്‍ എടുത്ത നല്ല തീരുമാനത്തില്‍ ഉറച്ചു നിന്ന നിങ്ങള്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു.." ഞാന്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു...നഷ്ടപ്പെട്ടു പോയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ മങ്ങിപോയ ആ മുഖത്ത് ചെറിയൊരു പുഞ്ചിരിയുടെ തിളക്കം..." ചെയ്തത് തെറ്റായി പോയെങ്കിലും സ്വയം സൃഷ്ടിച്ച പ്രതിസന്ധിയില്‍ അടി പതറാതെ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തി നല്ലരൂപത്തില്‍ കല്യാണം കഴിച്ചു സ്വന്തം ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയ നിങ്ങളും ഒരു തരത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്...അയാളുടെ ഭാര്യയുടെ മുഖത്തും ആ വാക്കുകള്‍ ഒരു അഭിമാനത്തിന്റെ മിന്നലാട്ടം ഉണ്ടാക്കി...
മനുഷ്യത്വം ഇപ്പോഴും അന്യം നിന്ന് പോയിട്ടില്ല എന്ന ചാരിതാര്ത്യത്തോടെ ഞാന്‍ അവരെ യാത്രയാക്കി...
പരിശോധനക്കിടയില്‍ അയാള്‍ പതുകെ പറഞ്ഞു..ഞാന്‍ തളര്‍ന്നു ഡോക്ടര്‍.. ശാരീരികമായും മാനസികമായും.. ലൈംഗിക ശേഷി തീരെ നഷ്ടപ്പെട്ടു..ആകെ നിരാശനാണ്..
അയാളുടെ ഷുഗര്‍ ഒക്കെ വലിയ കുഴപ്പമില്ലാത്ത നിലയില്‍ ആണ്.. ഷുഗര്‍ തുടങ്ങിയിട്ട് അധിക കാലം ആയില്ല. ഷുഗര്‍ എന്ന അസുഖതെക്കാള് മാനസിക പിരിമുറുക്കം ആണ് അയാളുടെ പ്രശ്നം എന്ന് തോന്നി..
ഇത്ര നിരാശപ്പെടെണ്ടതില്ല.. പരിഹാരം കാണാവുന്ന പ്രശ്നങ്ങളെ ഉള്ളു.. നിങ്ങള്‍ ആദ്യം ഒന്ന് റിലാക്സ് ചെയ്യു.. എന്തിനാണ് ഇങ്ങനെ സമ്മര്‍ദം അനുഭവിക്കുന്നത്?
ഇത്ര നിരാശപ്പെടെണ്ടതില്ല.. പരിഹാരം കാണാവുന്ന പ്രശ്നങ്ങളെ ഉള്ളു.. നിങ്ങള്‍ ആദ്യം ഒന്ന് റിലാക്സ് ചെയ്യു.. എന്തിനാണ് ഇങ്ങനെ സമ്മര്‍ദം അനുഭവിക്കുന്നത്?
ഒന്നും അല്ല ഡോക്ടര്‍..എന്റെ കുട്ടികളുടെ കാര്യങ്ങള്‍ എനിക്ക് ശരിക്ക് നോക്കാന്‍ കഴിഞ്ഞിട്ടില്ല..എന്റെ സാനിധ്യം വേണ്ട കാലത്ത് അവര്‍ക്ക് അത് കിട്ടിയിട്ടില്ല..അയാള്‍ ചെറുതായി ഒന്ന് വിതുമ്പി..
അതെന്താ..എല്ലാ ഗല്ഫുകാരുടെം സ്ഥിതി ഇതൊക്കെ അല്ലെ?
അല്ല ഡോക്ടര്‍..അത് വരെ മിണ്ടാതിരുന്ന ഭാര്യ പറഞ്ഞു..ഞങ്ങള്‍ ഇത്രകാലം പിരിഞ്ഞിരിക്കായിരുന്നു.. ഈയിടെ വീണ്ടും ഒന്നിച്ചതാ..
അല്ല ഡോക്ടര്‍..അത് വരെ മിണ്ടാതിരുന്ന ഭാര്യ പറഞ്ഞു..ഞങ്ങള്‍ ഇത്രകാലം പിരിഞ്ഞിരിക്കായിരുന്നു.. ഈയിടെ വീണ്ടും ഒന്നിച്ചതാ..
അത് കേട്ട് ഞാന്‍ ഒന്ന് പകച്ചു..അതെന്താ ?? അറിയാതെ പെട്ടന്ന് ചോദിച്ചു പോയി..
അതൊക്കെ വല്യ കഥ ആണ് ഡോക്ടര്‍..ഞങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി പിരിഞ്ഞിട്ടു..അതിനു ശേഷം ഇപ്പോള്‍ ആണ് ഒന്നിക്കുന്നത്..അപ്പോഴേക്കും ഇവര്‍ ആകെ തളര്‍ന്നു പോയി..ഇനി ഗള്‍ഫിലേക്ക് വിടുന്നില്ല..ഇനി വിട്ടാലും ഞാന്‍ കൂടെ പോവും.. ഞങ്ങള്‍ക്ക് ഒന്ന് ശരിക്ക് ജീവിക്കണം..
"ഇനിയിപ്പോ വന്നിട്ട് എന്ത് കാര്യം"...അയാള്‍ നിരാശയോടെ പറഞ്ഞു...
നഷ്ടപ്പെട്ടു പോയ ലൈഗിഗ ശേഷി ആണ് അയാളെ ഇങ്ങനെ പറയിച്ചത് എന്ന് ഞാന്‍ ഊഹിച്ചു..
സാരമില്ല...അത് മാത്രം അല്ലല്ലോ ജീവിതം..ഞാന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..
അതെ അതെ അതൊന്നും ഒരു പ്രശ്നമല്ല...ഭാര്യ പെട്ടന്ന് പറഞ്ഞു.. അപ്പോള്‍ അയാളും അതിനെ ശരി വച്ചു..
നഷ്ടപ്പെട്ടു പോയ ലൈഗിഗ ശേഷി ആണ് അയാളെ ഇങ്ങനെ പറയിച്ചത് എന്ന് ഞാന്‍ ഊഹിച്ചു..
സാരമില്ല...അത് മാത്രം അല്ലല്ലോ ജീവിതം..ഞാന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..
അതെ അതെ അതൊന്നും ഒരു പ്രശ്നമല്ല...ഭാര്യ പെട്ടന്ന് പറഞ്ഞു.. അപ്പോള്‍ അയാളും അതിനെ ശരി വച്ചു..
അയാളുടെ ജീവിതത്തിലേക്ക് അല്‍പ്പം കൂടെ ഞാന്‍ ഇറങ്ങി ചെന്നപ്പോള്‍ കേട്ട കഥ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു...ജീവിതത്തില്‍ ചെയ്ത മഹത്തായ ഒരു പുണ്യത്തിനു അയാള്‍ക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെ ആയിരുന്നു..
ഭര്‍ത്താവ് അപകടത്തില്‍ മരിച്ചപ്പോള്‍ സൌദിയില്‍ ഒറ്റപ്പെട്ടു പോയ ഒരു ശ്രീലങ്കന്‍ യുവതി ദാരിദ്ര്യം കാരണം സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമം നടത്തുന്നത് ഒരു സുഹൃത്ത് വഴി അറിഞ്ഞ അയാളുടെ മനസ് അസ്വസ്ഥമായി..പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ അയാള്‍ ആ കുട്ടിയെ സന്തം താമസ സ്ഥലത്തേക്ക് കൊണ്ട് വന്നു...കുട്ടിക്ക് വേണ്ട എല്ലാ രേഖകളും അറബികളുടെ കാലു പിടിച്ചും ഓഫീസുകള്‍ കേറി നിരങ്ങിയും ഒരു വിധം ഒപ്പിച്ചെടുത്തു.
എന്നാല്‍ സ്വന്തം വീട്ടില്‍ നിന്നും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ച അയാള്‍ക്ക് പിഴച്ചു ..ഗള്‍ഫില്‍ പോയി അയാള്‍ വേറൊരു കല്യാണം കഴിച്ചു എന്നും അതില്‍ ഉണ്ടായ കുട്ടി ആണെന്നും ഭാര്യയും മക്കളും നാട്ടുകാരും ഉറച്ചു വിശ്വസിച്ചു..അങ്ങനെ അല്ല എന്ന് വിശ്വസിപ്പിക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പാഴായി. കുടുംബം തകര്‍ന്നു..ഗള്‍ഫിലെ സുഹൃത്തുക്കള്‍ പോലും ആവശ്യമില്ലാത്ത പണിക്കു പോയിട്ടല്ലേ എന്ന് പറഞ്ഞു കുറ്റപ്പെടുത്തി..വര്‍ഷങ്ങളോളം ചോര നീരാക്കി അയാള്‍ നാട്ടില്‍ നിര്‍മ്മിച്ച വീട്ടിലേക്കു കയറിപ്പോവരുതെന്നു സ്വന്തം മക്കള്‍ തന്നെ പറഞ്ഞപ്പോള്‍ അയാള്‍ തകര്‍ന്നു...പിന്നീട് സ്വന്തം ദത്തുപുത്രന് വേണ്ടി അയാള്‍ ജീവിച്ചു.. ഒരു വനവാസം പോലത്തെ ജീവിതം..
ഇതിനിടെ ഭര്‍ത്താവ് ചതിചെങ്കിലും നിശ്ചയ ധാര്ദ്യത്തോടെ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കും എന്ന് ഭാര്യ പ്രതിക്ഞ്ഞ ചെയ്തു..വളരെ കഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തി ...2 പെണ്മക്കളെ കല്യാണം ചെയ്തു അയച്ചു..അതോടെ ജീവിതത്തിലെ ഒറ്റപ്പെടല്‍ അവര്‍ അനുഭവിച്ചു തുടങ്ങി...
ഭര്‍ത്താവിന്റെ സാമീപ്യം തനിക്കു അത്യാവശ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു...
പിന്നീട് ഭര്‍ത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി..അങ്ങനെ സൗദി യില്‍ എത്തി...ശ്രീലങ്കന്‍ കുട്ടിയുടെ കാര്യം അയാള്‍ക്ക് പറഞ്ഞുകൊടുത്ത സുഹൃത്തിനെ അവിടെ വച്ചു അവര്‍ കണ്ടുമുട്ടി...സംഭവങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട അവര്‍ കുറ്റബോധത്തിന്റെ പടുകുഴിയില്‍ ചെന്ന് വീണു. നഷ്ടപ്പെടുത്തിയ ജീവിതത്തെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു.. തളര്‍ന്നു അവശനായ ഭര്‍ത്താവിനെ കണ്ടു പിടിച്ചു...ദത്തു പുത്രനെ സ്വന്തം മകനായി അംഗീകരിച്ചു...ശിഷ്ട ജീവിതം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുമെന്ന് ഉറച്ച തീരുമാനം എടുത്തു...
"ഇത്ര കടുത്ത പ്രതിസന്ധികളിലും തളരാതെ താന്‍ എടുത്ത നല്ല തീരുമാനത്തില്‍ ഉറച്ചു നിന്ന നിങ്ങള്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു.." ഞാന്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു...നഷ്ടപ്പെട്ടു പോയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ മങ്ങിപോയ ആ മുഖത്ത് ചെറിയൊരു പുഞ്ചിരിയുടെ തിളക്കം..." ചെയ്തത് തെറ്റായി പോയെങ്കിലും സ്വയം സൃഷ്ടിച്ച പ്രതിസന്ധിയില്‍ അടി പതറാതെ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തി നല്ലരൂപത്തില്‍ കല്യാണം കഴിച്ചു സ്വന്തം ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയ നിങ്ങളും ഒരു തരത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്...അയാളുടെ ഭാര്യയുടെ മുഖത്തും ആ വാക്കുകള്‍ ഒരു അഭിമാനത്തിന്റെ മിന്നലാട്ടം ഉണ്ടാക്കി...
മനുഷ്യത്വം ഇപ്പോഴും അന്യം നിന്ന് പോയിട്ടില്ല എന്ന ചാരിതാര്ത്യത്തോടെ ഞാന്‍ അവരെ യാത്രയാക്കി...